ചിലര് പറയുന്നത് ശിവരാത്രിയുടെ തലേ ദിവസം മഴ പെയ്യുനതാണ് പതിവെന്ന് . അങ്ങിനെ തന്നെ ആവട്ടെ . മഴ ഒരു കൂട്ടര്‍ക്ക് മാത്രമല്ലല്ലൊ. കാരണവന്മാര് പറയുന്നത് മഴ പെയ്യാത്തതും, ചൂട് കൂടു ന്നതിലുമൊന്നും അദ്ഭുതപ്പെടാനില്ല, അമ്മാതിരിയല്ലേ ഇപ്പോളത്തെ കാലം .
ശനിയാഴ്ചയാണ് വീട്ടിലിരുന്നു പുഴുങ്ങുകയാണ് ഉച്ചയ്ക്കൊന്നും ഉറങ്ങാനേ കഴിയുന്നില്ല. അസഹനീയമായ ചൂട് . പക്ഷെ ഞങ്ങള്‍ സംസാരിച്ചു കൊണ്ടിരുന്നത് മുഴുവന്‍ മഴയെ കുറിച്ചായിരുന്നു . മഴയുള്ള സിനിമകളെ കുറിച്ചും ,പാട്ടില്‍ മഴയുള്ളതിനെക്കുറിച്ചും , പഴയ മഴക്കാല ഓര്‍മകളും , എല്ലാം കൂടി ആവുമ്പോള്‍ ഒരു സുഖം . മഴ കിട്ടിയില്ലെങ്ങിലും ചെറുതായൊരു കുളിരു തോന്നി . ഉറക്കം കഴിഞ്ഞു ചായ കുടിചോണ്ടിരുന്നപ്പോഴാ ശ്രദ്ധിച്ചത് , തണുത്ത കാറ്റ് വീശുന്നുണ്ട് . ചെറുതായിട്ട് മൂടലും ഉണ്ട് . വെയില്‍ മങ്ങിയിരിക്കുന്നു . വെയിലിനു അവസാനം തല കുനിക്കേണ്ടി വന്നു . നന്നായി , അങ്ങിനെ തന്നെ വേണം . തണുത്ത കാറ്റ് ചുണ്ടുകളെ സ്പര്‍ശിച്ചപ്പോള്‍ എന്തെന്നില്ലാത്ത ഒരു സന്തോഷം തോന്നി . ഹോ മഴ തന്നെ ആയിരിക്കും. വരാമെന്ന് പറഞ്ഞു കാത്തിരുന്ന അഥിതിയെ കനാതാവുംപോഴുള്ള വേവലാതി ഞങ്ങള്‍ക്കുമുണ്ട് . അവള്‍ നമ്മളെ പറ്റിച്ചു കളയുമോ എന്ന പേടിയും . കല്യാണം കഴിഞ്ഞു ആദ്യതെതല്ലെങ്ങിലും ഈ മഴ എന്ത് കൊണ്ടോ വ്യത്യസ്തമാക്കണമെന്നു തോന്നി . പിന്നെ എല്ലാം പെട്ടെന്നായിരുന്നു . വെറും 5 മിനിറ്റില്‍ ഞാന്‍ സുന്ദരിയായി , അദ്ഭുതം! അതിഥി അത്രയും പ്രിയപ്പെട്ടതുകൊണ്ടാവാം , അവളെ ഏറ്റവും സുന്ദരമായി കാണണമെന്ന് തോന്നി .
ബൈക്ക് പറപ്പിച്ചു വിട്ടു. വഴിയോരക്കാഴ്ചകള്‍ വളരെ രസകരമായിരുന്നു. അപ്രതീക്ഷിതമായി വരുന്ന മഴയെ ഭയന്ന് എല്ലാവരും അവരവരുടെ ലക്ഷ്യങ്ങളിലെത്താൻ പായുകയാണ് . സ്കൂള്‍ കുട്ടികള്‍ എന്തായാലും കുട എടുത്തിട്ടുണ്ടാവാന്‍ വഴിയില്ല . വീട്ടിലെത്തുന്നതിനു മുന്‍പ് അവളെങ്ങാനും വന്നാല്‍ കുടുങ്ങിയത് തന്നെ . ഒരു സൈക്കിള്‍ നെ overtake ചെയ്തപ്പോ ഞാന്‍ അയാളെ നോക്കി പാവം അമ്മാവന്‍ ആഞ്ഞാഞ്ഞു ചവിട്ടുകയാണ് . അവരുടെ മനസ്സില്‍ ഇപ്പോള്‍
"കാറ്റേ നീ വീശരുതിപ്പോള്‍
കാറേ നീ പെയ്യരുതിപ്പോള്‍ "
എന്ന പാട്ടയിരിക്കും എന്ന് ഞാന്‍ സങ്കല്പിച്ചു . നല്ല ശക്തിയായി കാറ്റ് വീശുന്നുണ്ട് , റോഡിന്ടെ ഇരു വശങ്ങളിലുമായി കിടന്നിരുന്ന കരിയിലകള്‍ ഒരു ഗത്യന്ദരമില്ലതെ , ഒരു പക്ഷെ മഴയില്‍ നിന്നും രക്ഷപ്പെടാനവാം അങ്ങിങ്ങായി പാറി നടക്കുകയാണ് ,അവയ്ക്ക് ജീവനുണ്ടെന്നു തോന്നി പോവും . കാറ്റാഞ്ഞു വീശിക്കൊണ്ടിരിക്കുകയാണ് . ഉയരക്കാരായ തെങ്ങുകള്‍ ചാഞ്ഞും ചെരിഞ്ഞും തൊട്ടടുത്ത തെങ്ങിനെ തൊടാന്‍ ശ്രമിക്കുന്നു . വഴിയോരത്തെ മാവ് സിംഹം സട കുടയുന്നത് പോലെ എന്തോ കാണിച്ചുകൊണ്ടിരിക്കുന്നു , ഒരു തരം പ്രത്യേക ശബ്ദം, കേള്‍ക്കാന്‍ നല്ല ഇമ്പം ഉണ്ട് . ചെറുപ്പത്തില്‍ ഈ ശബ്ദം എന്നെ ഭയപ്പെടുതുമായിരുന്നു .
ഞങ്ങളുടെ ലകഷ്യ സ്ഥാനം അഴീക്കോട് ബീച്ച് ആണ് . എല്ലാവരും മഴയി നിന്ന് രക്ഷപ്പെടാനാണ് ഓടുന്നത് . ഞാങ്ങലാണെങ്കിൽ മഴയെ കാണാനും 'മഴയെത്തും മുന്പേ ' അവിടെ എത്തണം . ഇടയ്ക്കു വെച്ച് മഴ ഞങ്ങളെ പിടികൂടുമോ എന്നുള്ള ഭയമുണ്ടായിരുന്നു . ആ മത്സരത്തില്‍ ഞങ്ങള്‍ തന്നെ വിജയിച്ചു . കുടുംബസമേതം വന്നവരൊക്കെയും ഓടുകയാണ് . ഞാങ്ങലാനെങ്ങില്‍ കടലിലേക്കാണ് ഓടുന്നത് . അത്ഭുതത്തോടെ ചിലര്‍ ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു . അവര്‍ മനസ്സില്‍ പറയുന്നുണ്ടാവാം , ഭ്രാന്തന്മാര്‍ ! ' ഒരു ഭ്രാന്തിയും ഭ്രാന്തനും ' ശരിയായിരിക്കാം ഞങ്ങള്‍ രണ്ടുപേരും മഴയെ ഒരുപാട് സ്നേഹിക്കുന്നവരാണ് .
ബൈക്ക് പാര്‍ക്ക് ചെയ്തു ഞങ്ങള്‍ ഓടി . ഇപ്പോഴും തിരക്കനുഭാവപ്പെടുന്ന ആ ബീച്ചില്‍ അപ്പോള്‍ വളരെ കുറച്ചു പേരെ ഉണ്ടായിരുന്നുള്ളൂ . ജീവിതതിളിന്നെ വരെ 'കടലിലെ മഴ'ആസ്വദിക്കാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല . ഞങ്ങൾ അവിടെ കെട്ടിയ ചെറിയ കുടിലിനുള്ളിലേക്ക് ഓടി കയറിയതും മഴ അട്ടഹസിച്ചു കൊണ്ട് പറന്നെത്തി . ആ വരവിന്ടെ മനോഹാരിത അതെനിക്ക് വര്‍ണിക്കാന്‍ കഴിയുന്നതിലും അപ്പുറമാണ് . ഒരു തുള്ളിക്കൊരു കുടം എന്നാ മട്ടിലാണ് അവളുടെ വരവ് . പതിയെ പുതുമണം വന്നു . അവള്‍ ഭൂമിയെ വാരി പുണര്‍ന്നിരിക്കുകയാണ് . ആ കുടിലിണ്ടേ മേല്‍കൂരയില്‍ നിന്നും വെള്ളം ഇറ്റിറ്റായി വീണു കൊണ്ടിരിക്കുകയാണ് . ഉച്ച വരെ ഉണ്ടായിരുന്ന ചൂടിനെ ഞങ്ങള്‍ മറന്നു . വെള്ളം വീണു തെരിക്കുന്നുണ്ട് . കാറ്റ് ശമിച്ചിട്ടില്ല . കുളിര് തോന്നി . പക്ഷെ അതി ശക്തമായ മിന്നല്‍ ഉണ്ടായിരുന്നു . കടപ്പുറം വിശാലമായി കിടക്കുന്നത് കൊണ്ടാകാം മിന്നല്‍ വളരെ വ്യക്തമായി കാണാം . ഇത്രക്കും വ്യക്തമായി ഞാന്‍ ഇതിനു മുന്‍പ് കണ്ടിട്ടേ ഇല്ല . ഏതോ ഒരു കുട്ടി സ്ലേറ്റില്‍ ഒരര്‍തഥമില്ലാതെ കോറിയിടുന്ന വരകള്‍ പോലെയത് കാണപ്പെട്ടു .
വേനല്‍ മഴ ശരിക്കും വരണ്ട ഭൂമിയെ നന്നായി കഴുകിയെടുത്തു.അതിന്ടെ ദാഹം കുറച്ചെങ്കിലും കെട്ടടങ്ങിയിട്ടുണ്ടാകും.മഴ തുള്ളികളെ ഞാന്‍ നീട്ടി തൊട്ടു.എന്തൊരു തണുപ്പ് . മഴയുടെ കയ്കളെ ഞാന്‍ സ്പര്ശിച്ചു . അവളുടെ കയ്കളുടെ തണുപ്പ ഞങ്ങളെ കുളിരണിയിച്ചു .ഇറ്റി വീണു തെറിച്ചു പൊയ്ക്കൊണ്ടിരിക്കുന്നു.കടലില് മഴ തിമിര്ത് പെയ്തുകൊണ്ടിരിക്കുന്നു. കടലിലും കാണാം മിന്നല് ,കണ്ണഞ്ചിക്കുന്ന പ്രകാശമാണ് അതിന് . എനിക്കൊത്തിരി പേടിയുണ്ടായിരുന്നു . കടലിൽ അവിടവിടെ ചെറിയ ബോട്ടുകൾ കാണുന്നുണ്ട്. പ്രതീക്ഷിക്കാതെയുള്ള മഴ അവരെയും കുഴചിട്ടുണ്ടാവും . കാറ്റാടി മരങ്ങൾ നൃത്തം വെച്ച് കൊണ്ടിരിക്കുകയാണ് .
കടലിനടുത്തായി രണ്ട് പയ്യന്മാർ തകൃതിയില്‍ ഫുട്ബോല്‍ കളിച്ചു കൊണ്ടിരിക്കുന്നു . അവർക്ക് മിന്നലിനെ യാതൊരു പേടിയുമില്ല . ഞങ്ങൾ പരസ്പ്പരം കയ്കൾ കോർത്തു പിടിച്ചു . മഴക്ക് ഞങ്ങളുടെ ജീവിദത്തില്‍ നല്ലൊരു പങ്കുണ്ട് . ഞങ്ങൾ പ്രണയിച്ചു തുടങ്ങിയ സമയങ്ങളില്‍ മഴയുണ്ടായിരുന്നു . ഞങൾ നിംബുസില്‍ ചാറ്റ് ചെയ്തിരുന്നപ്പോൾ പലപ്പോഴും മഴ പശ്ചാത്തലതിലുണ്ടായിരുന്നു. അതേ അനുഭൂതി എനിക്കിപ്പോഴും തോന്നുന്നു . അന്ന് തണുത്തു വിറച്ച് കട്ടിലിലിരുന്നു ചാറ്റ് ചെയ്തതോർക്കുമ്പോൾ ഇപ്പോഴും രോമാഞ്ചം . മഴയോളം ആസ്വാദ്യകരമായ വേറൊന്നില്ല. വശ്യ സുന്ദരമായ അവളുടെ വരവും ചിരിയും അട്ടഹാസവും ഇഷ്ട്ടപെടാത്തവർ നിങ്ങളില്‍ വളരെ ചുരുക്കമായിരിക്കും . കാലങ്ങൽ ഏറെ കഴിഞ്ഞാലും മഴയുടെ ആസ്വാദകർ ഏറെയുണ്ടാവും. മഴയ്ക്ക് ഭാഷയുന്ടെന്നത് സത്യം . അവള്ക്ക് ഒരുപാട് കാര്യം നമ്മോട് പറയാനുണ്ട് . ഓരോ മഴയും എന്തെങ്കിലുമൊക്കെ പറയാതെ കടന്നു പോകുന്നില്ല .
ഒരു പട്ടി അവിടെ കേറി നിന്നു . ഒരുപക്ഷെ അവന് ഇതൊരു നശിച്ച മഴയാകാം. മഴ കുറഞ്ഞു . കയ്യിലുണ്ടായിരുന്ന കുടയുമായി ഞങ്ങൾ പതുക്കെ ഇറങ്ങി നടന്നു . വഴികളെല്ലാം നനഞ്ഞു കിടക്കുന്നു . കാറ്റാടി മരങ്ങളിൽ ഒന്ന് ചില്ലകൾ താഴ്ത്തി നനഞ്ഞു നാണിച്ചു നിൽക്കുന്നു . ആ ചില്ലകളിൽ നിറയെ മഴ തുള്ളികൾ . അവയില ചിലത് താഴേക്ക് ഇറ്റുന്നുണ്ട് . അതിന്ടെ ഒരു ചില്ലയിൽ പതിയെ പിടിച്ച് അഞ്ഞൊന്നു വലിച്ചു. മഴത്തുള്ളികൾ കാറ്റാടി മരത്തെ വിട്ട് എന്റെ മുഖത്തേക്ക് പതിച്ചു . നല്ല തണുപ്പ് . ഒരു ചില്ല കൂടി പിടിക്കാൻ ശ്രമിച്ചെങ്കിലും എനിക്ക് കഴിഞ്ഞില്ല . അത് കുറച്ചു കൂടി ഉയരത്തിലായിരുന്നു . രണ്ട് മൂന്ന് ചില്ലകളും കൂടി ഞാൻ ചാടി പിടിക്കാൻ ശ്രമിച്ചെങ്കിലും,അവ വിസമ്മതിച്ചു .
റോഡിലേക്കിറങ്ങി . തട്ട് കടകളെല്ലാം അടഞ്ഞു കിടപ്പാണ് . ഒരു തട്ട് കട ഭാഗികമായി തുറന്നിരിക്കുന്നു .ഞങ്ങൾ ഓടി ചെന്ന് . ഒരു താത്ത ധ്രിതിയില്‍ ചായയും ഒമലെട്ടും ഉണ്ടാക്കി കൊണ്ടിരിക്കുകയാൻ . ഞങളുടെ വായിൽ വെള്ളമൂറി . രണ്ട് ഒമ്ലെട്ട് ഞങ്ങള്ക്കും തന്നു. വെള്ളത്തില്‍ നിന്നിരുന്ന ആ തട്ടുകടയില്‍ നിന്നും കിട്ടിയ കുരുമുളക് പോടീ വിതറിയ ചൂടുള്ള ഒമ്ലെട്ടിണ്ടേ സ്വാദ് എന്റെ നാവിലിപ്പൊഴുമുന്ണ്ട് . കഴുകാൻ വെള്ളമില്ല . അവിടെ നിന്നിരുന്ന മരത്തിണ്ടെ ചില്ലകൾ കുലുക്കി adjust ചെയ്തു . നേരെ വീടിലേക്ക് വിട്ടു .
എന്തായാലും കടലിലെ മഴ ആസ്വദിക്കാൻ കഴിന്നവരില്‍ ഞാനും പെട്ടു , അതും എനിക്ക് ഏറ്റവും പ്രിയപ്പെട്ട എന്റെ ഭർത്താവിനൊപ്പം .
ആ കടലകരയില്‍ നിങ്ങള്‍ കാണാതെ നിങ്ങളെ കണ്ടുകൊണ്ട് സുന്ദരിയായ ആ മഴക്കൊപ്പം ഞാനും ഉണ്ടായിരുന്നു... ഒരു കുടകീഴില്‍ മഴനണഞ്ഞു നിന്നിരുന്ന നിങ്ങളെ കണ്ടപ്പോള്‍ അസൂയ തോന്നിയെനിക്ക്... നിങ്ങളെന്ന ഇണകുരുവികളോട്...
ReplyDeleteഅവിടെ ഞാന്‍ ഇല്ലായിരുന്നു എന്ന യാഥാര്‍ത്യത്തില്‍ പിന്നെ തോന്നിയത് ഒരു കൊതിയായിരുന്നു നാട്ടിലെ മഴകണാന്‍... പിന്നെ നിങ്ങള്‍ കണ്ട കടലിലെ ആ മഴ എനിക്ക് കാണാന്‍ പറ്റീലലോ എന്ന വിഷമമായി... അവസാന വരിയും വായിച്ചു കഴിഞ്ഞ് കുറച്ചുസമയം മനസ്സെവിടെകെയോ പോയി...
മഴയെ ഒരുപാട് സ്നേഹിച്ചിരുന്ന ഒരുകാലം എന്നിലും ഉണ്ടായിരുന്നു... ഉറങ്ങാതെ കട്ടന്‍ചാ്യക്കൊപ്പം രാത്രിമഴയെ പ്രണയിച്ച കാലം...
പെട്ടൊന്നൊരു ഉണര്‍വില്‍ ഉടനെ ഭാര്യയെ വിളിച്ച് “എനിക്ക് പ്രേമിക്കാന്‍ കൊതിയാകുന്നു” എന്നുപറഞ്ഞു... “ആണോ? ഇപ്പൊ ഇതെന്തുപറ്റി?” എന്നായിരുന്നു അവളുടെ ചോദ്യം.... ഉടനെ ഉത്തരമായി ഞാന്‍ ഈ ലിങ്ക് അയച്ചു കൊടുത്തു....
നന്നായിട്ടുണ്ട്... നല്ല ഭാഷ... നല്ല രീതി... ചില വാക്കുകള്‍ ആവര്‍ത്തിക്കുന്നു എന്നെനിക്ക് തോന്നി... അതോഴിവാക്കിയാല്‍ കൂടുതല്‍ നന്നായിരിക്കുമെന്നും... ഒരു കൊച്ചു അഭിപ്രായം അങ്ങനെ കണ്ടാല്‍ മതി...